Kattikkal
കട്ടിക്കൽ അരുവി
റാന്നിയിൽ എത്തിയാൽ എവിടെ പോകും
എന്ന് ആലോചിച്ചപ്പോൾ ഒത്തു
കിട്ടിയ സമയത്തിന് അടുത്തുള്ള
അരുവി കാണാൻ ഇറങ്ങി
പുറപ്പെട്ടു.
റാന്നിയിൽ നിന്ന് വരുമ്പോൾ അത്തിക്കയം പാലത്തിനടുത്ത് എത്തുമ്പോൾ പാലത്തിൽ കേറാതെ സൈഡിൽ കൂടിയുള്ള വഴിയിൽ കൂടി കടുമീൻചിറക്കുള്ള വഴി ഒരു കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി റോഡിനടിവശം താഴേക്കിറങ്ങി അധികം ആരും അറിയപ്പെടാതെ പ്രകൃതി മനോഹരമായ കട്ടിക്കല്ലരുവി. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പാറയിടുക്കുകളിൽ തട്ടി ചിന്നി ചിതറി വെള്ളം ഒഴുകുന്ന കാഴ്ച കണ്ടിരിക്കാൻ ഏറെ ഇഷ്ടം തോന്നും.
സ്ഥലപരിചയമുള്ളവർ കൂടെ ഉണ്ടെങ്കിൽ മാത്രമേ വഴിയിൽ സൂചന ബോർഡുകൾ കാണാതെ വണ്ടി പാർക്കിംഗ് പരിമിതമായ അരുവിക്കു സമീപം എത്താൻ സാധിക്കൂ.
കല്യാണ സമയത്തു
ഫോട്ടോ എടുത്തു തന്ന
അജിത് തോമസ് സ്ഥലവാസി
എന്ന നിലയിൽ ഞങ്ങളോടൊപ്പം
കൂട്ടത്തിൽ സ്ഥലം നന്നായി
അറിയുന്നതിനാൽ വഴി
തെറ്റാതെ കൃത്യമായി എത്തിച്ചേരാൻ
സഹായിച്ചു. ചുറ്റുവട്ടത്തുള്ള
വെള്ളച്ചാട്ടങ്ങളും അരുവികളും
കാണാപ്പാഠമായ ഫോട്ടോ കമ്പക്കാരൻ
അജിത് തന്റെ ഇഷ്ട കേന്ദ്രങ്ങളാണ്
തൊട്ടടുത്ത് തന്നെ അറിയപ്പെടാതെ
കിടക്കുന്ന ഫോട്ടോഷൂട്ടിനു പറ്റിയ
പ്രകൃതി തന്നെ ഒരുക്കിയ
സ്വഭാവിക പച്ചപ്പ് നിറഞ്ഞ
സ്ഥലങ്ങൾ തെരഞ്ഞെടുക്കാൻ കാരണം
എന്ന് ഞങ്ങളെ സ്ഥലം
കാണാൻ നിർബന്ധിച്ചപ്പോൾ വന്നു
കണ്ടു മനസിലായി.മുറ്റത്തെ
മുല്ലയ്ക്ക് മണം
ഇല്ല എന്ന് പൊതുവിൽ
പറഞ്ഞാലും വീടിനു തൊട്ടടുത്ത് തന്നെ
അറിയപ്പെടാതെ കിടക്കുന്ന പ്രകൃതിഭംഗി
നിറഞ്ഞ സ്ഥലങ്ങളാണ് പ്രകൃതിസ്നേഹം
മനസ്സിൽ നിറയുന്ന വീഡിയോ
ഷൂട്ടിലൂടെ കാഴ്ചകളുടെ കൂടാരം
തുറക്കുന്നത് എന്ന് ഇവിടെ
വന്നാൽ നേരിൽ ബോധ്യപ്പെടും.
ഫോട്ടോയെടുത്തു തുടങ്ങിയാൽ
പല വശത്തു നിന്നും ഫോട്ടോ എടുത്താൽ തീരാത്തത്ര
രീതിയിൽ എടുക്കുവാൻ ആവേശം
കൊള്ളുന്ന അനുഭവമാണ് ഇവിടെ
അറിഞ്ഞു എത്തുന്നവർക്ക് ഉണ്ടാകുന്നത്.
അതുപോലെ തന്നെയാണ് വീഡിയോ
എടുക്കുന്ന ചുറ്റുമുള്ള പച്ചപ്പു
നിറഞ്ഞ കാഴ്ചകൾ ക്യാമറയിൽ
പകർത്തുന്നത് ദൃശ്യ വിസ്മയം
തീർക്കും. നവദമ്പതികളും കല്യാണം
കഴിക്കാൻ പോകുന്ന ഉൾപ്പെടെ
ഫോട്ടോഷൂട്ട് എടുക്കുവാൻ ഈ
സ്ഥലം അറിയാവുന്നവർ പലപ്പോഴും
തിരഞ്ഞെടുക്കാറുണ്ട്. അത്രയധികം
പ്രകൃതി മനോഹരമായി കരുതിവെച്ച
അരുവിയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട്
പാറക്കെട്ടുകളിൽ കൂടി
ഒഴുകിയിറങ്ങുന്ന വെള്ളം ചിന്നിച്ചിതറി
പതഞ്ഞൊഴുകുന്ന കാഴ്ച
കണ്ടു നിന്നാൽ സമയം
പോകുന്നത് അറിയില്ല.
അധികം ആരും
അറിയപ്പെടാതെ പോയ റാന്നിക്കടുത്തു
സ്ഥിതി ചെയുന്ന കട്ടിക്കല്ലരുവി ജലസമൃദ്ധമായി
നിലനിന്നു കാണാൻ നാട്ടുകാർ
താല്പര്യം കാണിക്കുന്നു . കുളിക്കാനും
അലക്കാനും ജലസേചനത്തിനും മാത്രം
ഉപയോഗിക്കുന്ന കട്ടിക്കൽ
അരുവി ഒളിഞ്ഞുകിടക്കുന്ന വിനോദ
സഞ്ചാര സാധ്യതകൾ മനസിലാക്കി
ഭാവിയിൽ ടൂറിസം പദ്ധതികൾ
വരും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കട്ടിക്കൽ അരുവിയുടെ മറുഭാഗം
വനപ്രദേശമാണ്. ഭാഗ്യമുണ്ടെങ്കിൽ
കാട്ടാനകളെ കാണാൻ പറ്റിയ
സ്ഥലമാണ് കട്ടിക്കൽ അരുവിയുടെ
മറുഭാഗത്തു ഉള്ളത്. മുൻപ്
കാട്ടാനകൾ ഇറങ്ങിയിട്ടുള്ള സ്ഥലമാണ്
എന്ന് ഓർക്കുമ്പോൾ അല്പം
പേടിയും താനെ കൂട്ടിനെത്തും.
റോഡ് സൈഡിൽ നിന്നും
തോട്ടത്തിൽ കൂടി കുറെ
താഴെ ഇറങ്ങി വന്നാൽ
മാത്രമേ അരുവിയുടെ ദൃശ്യം
പൂർണ്ണമായി കാണുവാൻ സാധിക്കു.
ജലം സമൃദ്ധമായുള്ളപ്പോൾ പതഞ്ഞൊഴുകുന്ന
വെള്ളത്തിൻറെ നിറവ്യത്യാസം അരുവിയുടെ
പലഭാഗങ്ങളിലും വ്യത്യസ്തമാക്കുന്ന
കാഴ്ച കൗതുകം തോന്നിപ്പിക്കും.
സോഷ്യൽ മീഡിയ, യൂട്യൂബ് തുടങ്ങി മാധ്യമങ്ങളിലോ തിരഞ്ഞാൽ അധികം പ്രചാരം കിട്ടാത്ത ഈ സ്ഥലം ഒരു തവണ സന്ദർശിച്ചാൽ വീണ്ടും വീണ്ടും സന്ദർശിക്കാൻ കൊതി തോന്നും. അടിസ്ഥാനസൗകര്യങ്ങളും വഴി സഞ്ചാരത്തിന് യോഗ്യമായ രീതിയിൽ വേണ്ട ക്രമീകരണവും ഏർപ്പെടുത്തി സുരക്ഷിതമായ അരുവി കാണുവാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ വിനോദസഞ്ചാര രംഗത്ത് പ്രാദേശിക വികസനത്തിന് പുതിയ കാൽവെപ്പ് സൃഷ്ടിക്കും.
തൊട്ടു മുകളിലുള്ള
പെരുന്തേനരുവിയിൽ സംഭവിച്ച നഷ്ടം താഴെയുള്ള കട്ടിക്കൽ
അരുവിയിൽ ഉണ്ടാകാതെ സ്വാഭാവികമായ
രീതിയിൽ പ്രകൃതിരമണീയത നിലനിർത്തുവാൻ
സഹായിക്കുന്ന രീതിയിലുള്ള പദ്ധതികൾ വരേണ്ടിയിരിക്കുന്നു.
നിലവിൽ പെരുന്തേനരുവി
ഡാം വന്നതിനു ശേഷം
ഉണ്ടായ മാറ്റങ്ങൾ അതെ
പോലെ കട്ടിക്കലരുവിയെ പ്രതികൂലമായി ബാധിക്കാതെ
നോക്കാൻ മുന്നിലുള്ള
അനുഭവങ്ങൾ വഴികാട്ടിയാവണം.
പ്രാദേശിക വിനോദ സഞ്ചാര വികസനത്തിന് അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കട്ടിക്കൽ അരുവി ഒരു പുതിയ വഴി തുറക്കും എന്ന പ്രതീക്ഷയിലാണ് ചുറ്റുമുള്ള പ്രദേശങ്ങൾ. അരുവിയിലേക്കു മെച്ചപ്പെട്ട റോഡും നല്ല വഴിയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ നാട്ടിൻപുറം കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. മഴക്കാലത്തെ പോലെ അരുവി ജലസമൃദ്ധമായി നിലനിർത്താൻ ചെറു തടയണകൾ അനിവാര്യമാണ്. പച്ചപ്പാർന്ന ദൂരകാഴ്ചകൾ ഒപ്പിയെടുക്കാൻ ഏറുമാടങ്ങൾ പോലുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ അടുപ്പിക്കും. ചെറിയ തടയണ കെട്ടി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചാൽ പത്തനംതിട്ട ജില്ലയിലെ അടവി, കൊച്ചാണ്ടി സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ വഞ്ചി സൗകര്യം പോലെ കട്ടിക്കലരുവിക്കനുയോജ്യമായ രീതിയിൽ കമ്പിയിൽ തൂങ്ങി അരുവി കുറുകെ കടക്കുന്ന രീതിയിൽ സിപ് ലൈൻ പോലുള്ള പോലുള്ള ജല വിനോദങ്ങൾ ഏർപ്പെടുത്തിയാൽ സഞ്ചാരികളെ മാടി വിളിക്കും.
നാറാണംമൂഴി , വെച്ചൂച്ചിറ പഞ്ചായത്തുകളുടെ
മേൽനോട്ടത്തിൽ അടുത്തടുത്തുള്ള
വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ
ആകർഷിക്കാൻ പറ്റിയ രീതിയിൽ
വിനോദ സൗകര്യങ്ങൾ ചെയിൻ
സർക്യൂട്ടിൽ ഉൾപെടുത്താൻ നമ്മുടെ
അടുത്ത രാജ്യമായ ശ്രീലങ്കയിൽ
ടൂറിസം വഴി ഈ
രംഗത്ത് ലഭിക്കുന്ന വരുമാന
സാധ്യതകൾ പഠിക്കാനും പരീക്ഷിക്കാനും
ശ്രമങ്ങൾ വേണം . പമ്പാ
നദിയുടെ സമീപമുള്ള പഞ്ചായത്തുകളുടെ
വരുമാന വർദ്ധനവിന് ഉതകുന്ന
രീതിയിൽ വൈവിധ്യമാർന്ന അരുവികൾ
കേന്ദ്രികരിച്ചു പുതിയ
ടൂറിസം സാധ്യതകൾ ഉൾക്കൊള്ളാൻ
സമയം വൈകിയിട്ടില്ല.
ഒരു ദിവസത്തെ
സഞ്ചാരത്തിന് തയാറെടുക്കുന്ന പകൽ
കാഴ്ചകൾ കാണാൻ എത്തുന്നവരെ
പിടിച്ചു നിർത്തുന്ന പ്രകൃതി
രമണീയത നിറഞ്ഞ വെള്ളത്തിന്റെ
പതഞ്ഞൊഴുകലും പാറക്കൂട്ടങ്ങളിൽ കൂടി
തട്ടി തടഞ്ഞു ഒഴുകിയിറങ്ങുന്ന
ശബ്ദവും സുരക്ഷിതമായി അടുത്ത് നിന്ന്
കണ്ടും കേട്ടും അനുഭവിക്കുവാൻ
സാധിക്കുന്നത് മനസിനെ
കുളിർപ്പിക്കും. അല്പനേരം അങ്ങിങ്ങായിനീണ്ടു പരന്നു
കിടക്കുന്ന പാറകെട്ടുകളിൽ പതിക്കുന്ന മഴ നൃത്തം
വെക്കുന്നത് കണ്ടു ഞങ്ങളോടൊപ്പം പെട്ടെന്നു
വിരുന്നിനെത്തിയ മഴയിൽ
അലിഞ്ഞു കുതിർന്നു അടുത്തുള്ള
അളിയന്റെ വീട്ടിലേക്കു മടങ്ങി.
Comments
Post a Comment