Angamoozhy Bowl Boat Ride

 

ആങ്ങമൂഴി കൊച്ചാണ്ടി കൊട്ടവഞ്ചി യാത്ര

 






രാവിലെ റാന്നിയിലെ ഭാര്യവീട്ടിൽ നിന്ന് രണ്ടു അളിയന്മാരും കുടുംബസമേതം ഇറങ്ങി നേരെ ആങ്ങമൂഴി ലക്ഷ്യമാക്കി വണ്ടി കുതിച്ചു. അത്തിക്കയം, പെരുനാട്, ചിറ്റാർ,  സീതത്തോട് വഴി ആങ്ങമൂഴി എത്തിയപ്പോൾ ഗവിയിലേക്കുള്ള റൂട്ടിൽ ദിവസങ്ങളായുള്ള മഴ മൂലം സഞ്ചാരികൾ കുറവായിരുന്നു.  ഞങ്ങൾ കൊച്ചാണ്ടി എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും കണ്ണോടിച്ചു.  പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വനമേഖലയോട് ചേർന്നു നിൽക്കുന്ന സ്ഥലത്തെ പച്ചപ്പും കാലാവസ്ഥയും ഞങ്ങളെ ആകർഷിച്ചു.  കൊട്ടവഞ്ചിയിൽ സഞ്ചരിക്കുന്നതിനു ടിക്കറ്റ് എടുക്കാൻ റോഡ് സൈഡിൽ തന്നെ ഉള്ള കെട്ടിടത്തിൽ കയറി ടിക്കറ്റ് എടുത്തു അവിടുത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു . തൊട്ടടുത്ത് ഉള്ള കടയിൽ കയറി സോഡാ നാരങ്ങാ അവിടുത്തെ തനതു രീതിയിൽ എടുത്തു സ്നേഹത്തോടു  തരുന്നത് മനസ് നിറച്ചു.  നാട്ടുകാരും ചുറ്റുവട്ടത്തുള്ളവരും  അവിടുത്തെ സൗകര്യങ്ങൾ താല്പര്യത്തോടെ  പങ്കുവച്ചപ്പോൾ പ്രാദേശികമായി  ടൂറിസം വിപുലീകരിച്ചാൽ കൂടുതൽ  വരുമാനമാർഗങ്ങൾ തുറന്നു കിട്ടും എന്നത് പ്രതീക്ഷ ഉണർത്തുന്നതാണ്.  തിരക്കു ഇല്ലാത്തതിനാൽ അന്നത്തെ ആദ്യ സഞ്ചാരികൾ ഞങ്ങളായിരുന്നു . ടിക്കറ്റ് എടുത്തു കഴിഞ്ഞു തുഴയുന്ന ആൾ  ഓടിപിടിച്ചു എത്തി.




ഗവിയിലേക്ക് പോകുന്ന റൂട്ടിൽ കൊച്ചാണ്ടി ചെക്പോസ്റ്റിനടുത്തായി  റോഡിനടിവശമുള്ള സ്ഥലത്തെ പടികൾ ഇറങ്ങി കൊട്ടവഞ്ചിയിൽ കയറുന്നതിനു മുൻപ് സുരക്ഷ ജാക്കറ്റുകൾ ഭാഗ്യത്തിന് പുതിയത് തന്നെ നോക്കി എടുക്കാൻ പറ്റി. ഒട്ടും തിരക്കിലാത്തതിനാൽ കിട്ടിയ പുതുപുത്തൻ സുരക്ഷ  ജാക്കറ്റുകൾ ഇട്ടു തയാറായി.  കുട്ടവഞ്ചിയിൽ തുഴക്കാരന്റെ സഹായത്തോടെ ഒരു വിധം കയറി ഇരിപ്പുറപ്പിച്ചു. ചുറ്റുവട്ടത്തെ മനോഹരമായ ദൃശ്യങ്ങൾ മാറി മാറി എടുത്തു . വഞ്ചി പതുക്കെ തടയണ കെട്ടിയ സ്ഥലത്തു നിന്ന്  മുകളിലോട്ടു  നീങ്ങി തുടങ്ങി .ഞങ്ങൾ നാലുപേർക്കും തുഴച്ചിൽകാരനും  ഒപ്പം മഴച്ചാറ്റൽ കൂട്ടിനെത്തി. 

 മരച്ചില്ലയിൽ തല ഇടിക്കാതെ ശ്രദ്ധാപൂർവം മുൻപോട്ടു നീങ്ങിയപ്പോൾ പെട്ടെന്ന് ഞങ്ങൾ കടന്നു പോകുന്ന വഴിയിൽ ഒരു മരക്കൊമ്പിൽ പാമ്പു ചുറ്റി കിടക്കുന്നതു കണ്ടു . ആരുടെയോ ഭാഗ്യത്തിന് പാമ്പിനെ കണ്ടു ഞങ്ങൾ  ഒന്ന് പേടിച്ചെങ്കിലും തുഴക്കാരൻ പേടിക്കാതിരുന്നത് വഞ്ചി യാത്ര എന്ന് വീണ്ടും ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തും . 



ഒരുവേള മനസ്സിൽ കടന്നു കൂടിയ പാമ്പിനെ കണ്ട പേടിയും തത്രപ്പാടും മാറാൻ

ഏതായാലും തുഴക്കാരന്റെ സമയോചിതമായ  വട്ടം കറക്കിയുള്ള പ്രകടനം തുടങ്ങിയതും വീണ്ടും പഴയ  ആവേശമായി. കുട്ടവഞ്ചി യാത്രയിൽ ഉള്ള കുട്ടകറക്കം നമ്മൾ  പരസ്പരം പ്രോത്സാഹിപ്പിച്ചു പകർന്നു നൽകുന്ന പ്രസരിപ്പ് ഒന്ന് വേറെ തന്നെയാണ്.  മഴ വീണ്ടും വിരുന്നിനു എത്തിയപ്പോൾ മഴക്കോട്ടു വേഗം ഇട്ടു  മഴ നനയാതിരിക്കാൻ വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകളുടെ ഓരം ചേർന്ന് മുൻപോട്ടു പോയി.ഇടതൂർന്ന വനത്തിന്റെ വന്യതയും കാട്ടിലെ ശബ്ദവീചികളും ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ആങ്ങമൂഴിയിൽ എത്തി  മടിചു മാറി നില്കാതെ  കുട്ടവഞ്ചിയിൽ ഒന്ന് കയറിയാൽ മതി.  വഞ്ചി അവസാനം പാറക്കൂട്ടങ്ങളുടെ അടുത്ത് എത്തിയപ്പോൾ തുഴയാൾ വഞ്ചിയിൽ നിന്ന് വെള്ളത്തിൽ ഇറങ്ങി.  മുട്ടറ്റം മാത്രം വെള്ളത്തിൽ തുഴക്കാരൻ ഇറങ്ങി നിന്നപ്പോൾ ഞങ്ങൾക്കും വഞ്ചിയിൽ നിന്നും ഇറങ്ങാനുള്ള ആകാംഷയായി.  തലേദിവസം പുലി ഇറങ്ങിയ സ്ഥലം അങ്ങ് മുകളിൽ ജനവാസമുള്ള പ്രദേശം ചൂണ്ടികാണിച്ചു തന്നപ്പോൾ അവിടെ ഇറങ്ങാൻ കൊതിച്ച ഞങ്ങൾ പിൻവലിഞ്ഞു.  കുറെ നേരം അവിടെ വഞ്ചിയിൽ തന്നെ തങ്ങി ചുറ്റുപാടും വീക്ഷിച്ചു. അവിടെ എത്തിയപ്പോൾ മുകളിൽ മലയിൽ നിന്ന് ഉച്ചത്തിൽ അഭിവാദ്യം ചെയ്തവരെ തിരിച്ചു ഞങ്ങളും കഴിയുന്ന ശബ്ദത്താൽ കൂകിയും ആർപ്പുവിളിച്ചും  സ്നേഹം പ്രകടിപ്പിച്ചു.




മഴക്കാറ് മൂടി മാനം കറുത്ത് തുടങ്ങിയതിനാൽ മഴ വീണ്ടും ഞങ്ങളുടെ പുറകെയുണ്ട് എന്ന് മനസിലായി.  മടക്ക യാത്ര വന്ന അതെ വഴിയിൽ തുഴച്ചിൽ ആരംഭിച്ചു. തിരികെ അവിടെനിന്നു കുട്ടവഞ്ചി തുഴയാൻ താഴേക്കു ഒഴുക്കുള്ളതിനാൽ യാത്ര എളുപ്പമാണ്. അരുവിയുടെ ഒരുവശത്തുകൂടെ ഗവിയിലേക്കുള്ള റോഡും മറുവശത്തു കാട്ടു മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന വനപ്രദേശവും ഏകാന്തമായ കാഴ്ചകൾ കണ്ടു മതി മറന്നു മടങ്ങുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ വന്യ ജീവികളെ  കാണാം എന്ന പ്രതീക്ഷ ഇത്തവണ പൂവണിഞ്ഞില്ല. 




നാട്ടുകാരുടെ സ്നേഹത്തിൽ പൊതിഞ്ഞ കരുതൽ അവിടെ എത്തുന്നവർക്ക് അന്യരല്ല എന്ന പ്രതീതി സൃഷിക്കുന്നതു ഹൃദ്യമായ അനുഭവമാണ്. മഴയും വെയിലും മാറികളിക്കുന്ന കാലാവസ്ഥ വിസ്മയം തീർക്കുന്നത് മനസിനെ മൊത്തത്തിൽ തണുപ്പിക്കുന്നു.

കുട്ടവഞ്ചി യാത്ര ഉൾപ്പെടുത്തി ഒരു ദിവസത്തെ യാത്ര തിരഞ്ഞെടുക്കാൻ കൂടുതൽ അനുബന്ധ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ പ്രാദേശിക ടൂറിസം കൂടുതൽ മിഴിവോടെ നിലനിൽക്കും. കുട്ടവഞ്ചി യാത്രക്ക് ശേഷവും അവിടെ ദിവസം മുഴുവൻ തങ്ങാൻ വേണ്ടുന്ന മറ്റു വിനോദോപാധികൾ അനിവാര്യമാണ് എന്ന് പ്രദേശവാസികൾ സാഷ്യപെടുത്തുന്നു.




ഇനിയും കൂടുതൽ വിപുലമായ രീതിയിൽ പ്രകൃതിയോടു ഇണങ്ങിയ പ്രവർത്തനങ്ങൾ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന തലത്തിൽ ഉണ്ടാകണം എന്ന് നാട്യങ്ങളില്ലാതെ നാട്ടുകാർ പറഞ്ഞു വെക്കുന്നു. ഭാവിയിൽ ഗവിയിലേക്കുള്ള കവാടം എന്ന നിലയിൽ ആങ്ങമൂഴിയിൽ  വിനോദ സഞ്ചാരം വഴി ലഭിക്കാവുന്ന അനന്ത സാധ്യതകൾ കണ്ണുനട്ട് മലയോരം പ്രതീക്ഷ പുലർത്തുന്നു. സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നാട്ടുകാർ ഇനിയും ഒരുപാടു വിനോദ പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് അവരുടെ വാക്കുകളിൽ വ്യക്തമാണ്.  




കുട്ടവഞ്ചിയിൽ മാത്രം ഒതുങ്ങിക്കൂടാതെ മറ്റു വിനോദങ്ങൾ കൂടി ഉൾപ്പെടുത്തി  ദിവസം മുഴുവൻ സമയം ചെലവഴിക്കാൻ അടുത്ത തവണ വരുമ്പോൾ കൂടുതൽ വൈവിധ്യമാർന്ന കാഴ്ചകൾ കാണാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ വന്ന വണ്ടി തിരിച്ചു .



ഗവിയിലേക്കുള്ള കവാടം - ആങ്ങമൂഴി..

Comments

  1. Slots: Betting on The Biggest and Most Popular Games Ever
    The Best 군포 출장안마 Online Slots · Super Slots 구리 출장마사지 · 나주 출장마사지 Mega 전라북도 출장마사지 Moolah · Play'n GO · Super Slots · Thunder Knight · Jackpot City · Spinomenal · Golden 춘천 출장안마 Nugget.

    ReplyDelete

Post a Comment

Popular posts from this blog

Ship Visit experience Bahrain